, പൊന്നാനായെ വലത്തോട്ട് തിരിക്കാൻ വിശ്രമമില്ലാതെ അജയ് മോഹൻ ...
പൊന്നാനായെ വലത്തോട്ട് തിരിക്കാൻ വിശ്രമമില്ലാതെ അജയ് മോഹൻ ...

നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടാമൂഴത്തിനിറങ്ങുന്ന യു ഡി എഫ് സ്ഥാനാർത്ഥി പി ടി അജയ് മോഹൻ ഓരോ ദിവസവും വിശ്രമമില്ലാത്ത പ്രചരണത്തിലാണ് .തുടർച്ചയായി രണ്ട് തവണ ഇടതു മുന്നണിയെ ജയിപ്പിച്ച പൊന്നാനിയെ ഇത്തവണ കോൺഗ്രസിനൊപ്പം നിർത്താനാണ് അജയ് മോഹന്റെ കഠിന ശ്രമം .
രാവിലെ 6 മണിക്ക് എരമംഗലത്തെ വീട്ടിൽ നിന്ന് പ്രചരണത്തിനിറങ്ങുന്ന അജയ് മോഹൻ ബൂത്ത് തല കൺവെൻഷനുകൾക്കാണ് പ്രാധാന്യം കൊടുക്കുന്നത് . പ്രചരണത്തിന്റെ മൂന്നാം ഘട്ടത്തിൽ ആലങ്കോട് ,പെരുമ്പടപ്പ് പഞ്ചായത്തുകളിലെ ബൂത്ത് തല കൺവെൻഷനുകൾ പൂർത്തിയാക്കാനായി .
ഉച്ചക്ക് ഒന്നരക്ക് ഏതെങ്കിലും പ്രവർത്തകന്റെ വീട്ടിലെ അൽപ്പനേരത്തെ വിശ്രമം .ചൂടൊന്ന് കുറയാൻ കാത്ത് നിന്ന് 3 മണിക്ക് വീണ്ടും പ്രചരണം .ഇതിനിടയിൽ വോട്ടർമാരെ നേരിൽ ചെന്ന് കണ്ട് വോട്ട് ചോദിക്കാനും സമയം കണ്ടെത്തുന്നു .കളിസ്ഥലങ്ങളിലും കല്യാണത്തിനും മരണവീട്ടിലും ഓടിയെത്താൻ നാട്ടുകാരൻ കൂടിയായ സ്വന്തം സ്ഥാനാർത്ഥി സമയം കണ്ടെത്തുന്നു . കഴിഞ്ഞ ദിവസം എരമംഗലത്ത് ചേർന്ന കൺവെൻഷൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതോടെ പ്രചരണങ്ങൾക്ക് വേനൽ ചൂടിനേക്കാൾ ചൂട് കൂടിയതായി അനുഭവം സാക്ഷ്യപ്പെടുത്തുന്നു . രാത്രി പത്ത് മണി വരെ നീളുന്ന പ്രചരണങ്ങൾക്ക് പുറമെ പുതു തലമുറയെ ആകർഷിക്കാൻ മൊബൈൽ ആപ്പ് സംവിധാനവും ഒരുക്കിയിട്ടുണ്ട് .വോട്ട് ചെയ്യേണ്ട സ്ഥലം ,ബൂത്ത് ,സ്ഥാനാർത്ഥിയെക്കുറിച്ചുള്ള വിവരങ്ങൾ ,ഭാവി പ്രതിക്ഷകൾ എല്ലാം വിരൽതുമ്പിൽ ഓടിയെത്തും .
വികസനമില്ലായ്മ ചൂണ്ടിക്കാട്ടി പ്രചരണം
കഴിഞ്ഞ 5 വർഷത്തിനിടയിൽ പൊന്നാനിയിൽ ഒരു വികസനവും കൊണ്ട് വരാൻ എം എൽ എ ക്ക് കഴിഞ്ഞില്ലെന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് പ്രചരണത്തിൽ മുന്നേറുന്നത് . പാലൊളിക്കാലത്തെ വൻ വികസനങ്ങളെന്ന് കൊട്ടിഘോഷിച്ച ഫിഷിംഗ് ഹാർബർ ,ഫിഷർമെൻ കോളനി , ചമ്രവട്ടം ജലസംഭരണി എന്നിവയുടെ നിർമ്മാണത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് ഇടത് പക്ഷത്തിന്റെ അവകാശവാദങ്ങളുടെ മുനയൊടിക്കുന്നത് . കഴിഞ്ഞ 5 വഷത്തിനിടയിൽ ഇക്കാര്യത്തിൽ എം എൽ എ ഒരക്ഷരം മിണ്ടിയില്ലെന്നും അജയ് മോഹൻ ആരോപിക്കുന്നു .
നാട് ഇളക്കി മറിച്ചുള്ള പ്രചരണമാണ് യു ഡി എഫ് നടത്തുന്നത് .അത് ഫലം കാണുമെന്ന് നേതൃത്വം വിശ്വസിക്കുന്നു . കോൺഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയം പ്രചരണ രംഗത്ത് പ്രതിഫലിക്കില്ലെന്ന ഉറപ്പിലാണ് സ്ഥാനാർത്ഥി . എൽ ഡി എഫിനകത്തെ അസ്വസ്ഥതകൾ വോട്ടാക്കി മാറ്റാൻ പുതിയ തന്ത്രങ്ങൾ മെനയുകയാണ് യു ഡി എഫ് .മുഴുവൻ യു ഡി എഫ് വോട്ടുകളും കൃത്യമായി യു ഡി എഫ് പെട്ടിയിലെത്തിക്കുകയെന്നത് പ്രധാന ദൗത്യമാണ് .പക്ഷെ ഇത് അത്ര എളുപ്പമല്ല എന്നതാണ് യാഥാർത്യം . സ്ഥാനമോഹികളായ പലരും ഇദ്ദേഹത്തിന്റെ തോൽവി ആഗ്രഹിക്കുന്നു എന്നത് ഒരു ദു:ഖ സത്യമാണ് .
വിജയിച്ചാൽ രണ്ട് ടേമിൽ പൊന്നാനിയിൽ അജയ് മോഹൻ തന്നെയായിരിക്കും .. അതൊഴിവാക്കാൻ തോൽവി മാത്രമാണ് പരിഹാരമെന്ന് ഇവർ വിശ്വസിക്കുന്നു .വീണ്ടുമൊരു തോൽവിയിലൂടെ അജയ് മോഹന്റെ പാർലമെന്ററി രാഷ്ട്രീയത്തിന് താൽക്കാലിക വിരാമമാകും .

ആലങ്കോട് , പെരുമ്പടപ്പ് ,വെളിയങ്കോട് പഞ്ചായത്തുകൾ ഭരിക്കുന്നത് യു ഡി എഫ് ആണ് .ഇവിടങ്ങളിൽ വ്യക്തമായ ലീഡ് ഉയർത്തിയാൽ അജയ്മോഹന് ജയം ഉറപ്പ് .നഗരസഭയിലെ ഇടത് മേൽക്കോയ്മ ഇല്ലാതാക്കാൻ ഈ ലീഡിന് കഴിയണം .
വെൽഫെയർ പാർട്ടിയുടെയും പി ഡി പി യുടെയും സാന്നിധ്യം യു ഡി എഫിന് അനുകൂലമാണ്

Drop your opinion here !