, എണ്ണായിരത്തിലധികം ഭൂരിപക്ഷത്തിന്റെ വിജയപ്രതീക്ഷയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ശ്രീരാമകൃഷ്ണൻ
എണ്ണായിരത്തിലധികം ഭൂരിപക്ഷത്തിന്റെ വിജയപ്രതീക്ഷയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ശ്രീരാമകൃഷ്ണൻ

തൃക്കാവിലെ വാടക വീട്ടിൽ നിന്നും 7 മണിക്ക് തുടങ്ങും ഇടത് സ്ഥാനാർത്ഥി ശ്രീരാമകൃഷ്ണന്റെ പ്രചരണ പരിപാടികൾ . പ്രധാനമായും വീടുകൾ സന്ദർശിച്ച് വ്യക്തികളെ നേരിൽ കണ്ട് വോട്ട് ചോദിക്കാനാണ് മൂന്നാം ഘട്ട പ്രചരണത്തിൽ ശ്രീരാമകൃഷ്ണൻ ശ്രദ്ധിക്കുന്നത് . ഓരോ വീടുകളിലും നേരിൽ ചെന്ന് വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിക്കുകയാണ് ചെയ്യുന്നത് .ചൂട് കനക്കും മുമ്പേ സ്വീകരണങ്ങൾ പൂർത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട് .
വൈകുന്നേരം മൂന്ന് മണി മുതൽ 9 മണി വരെ നീളുന്ന കുടുംബയോഗങ്ങളാണ് ശ്രീരാമകൃഷ്ണന്റെ പ്രചരണ രീതി .പൊന്നാനി നഗരസഭയിൽ ഇതിനകം 30 ഓളം കുടുംബയോഗങ്ങൾ പൂർത്തിയാക്കി . നന്നംമുക്ക് പഞ്ചായത്തിലാണ് ഇപ്പോൾ ഇടത് സ്ഥാനാർത്ഥി കുടുംബയോഗങ്ങളിൽ പങ്കെടുക്കുന്നത് .രണ്ട് ദിവസം കൊണ്ട് 11 കുടുംബയോഗങ്ങളിൽ പങ്കെടുത്തു . ഓരോ കുടുംബയോഗങ്ങളിലും എത്തുന്ന സ്ത്രികൾ അടക്കമുള്ളവരുടെ ആൾക്കൂട്ടം വലിയ ആത്മവിശ്വാസമാണ് സി പി എമ്മിന് നൽകുന്നത് .
രാത്രി 9 മണിയോടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ പൂർത്തിയാക്കുമെങ്കിലും എം എൽ എ എന്ന നിലക്കുള്ള ആവശ്യങ്ങൾക്കായി സമയം കാണേണ്ടതിനാൽ രാത്രിയിലെ വിശ്രമത്തിന് രാവെളുപ്പോളം കാത്തിരിക്കണം .മണ്ഡലത്തിൽ എവിടെ കറന്റ് പോയാലും എം എൽ എ യുടെ ഫോണിന് തിരക്ക് തന്നെ .. അതാണ് ജനകീയ എം എൽ എ യുടെ വിജയമെന്ന് ശ്രീരാമകൃഷ്ണൻ തന്നെ സാക്ഷ്യപ്പെടുത്തുന്നു . 

പ്രചരണത്തിന്റെ പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കാൻ ഓരോ വോട്ടർമാർക്കും സ്ഥാനാർത്ഥി തന്നെ നേരിട്ട് ഫോണിൽ വോട്ടഭ്യർത്ഥിക്കുന്നതിന്റെ ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട് . സ്ഥാനാർത്ഥിയുടെ വാടക വീട്ടിൽ നാട്ടുകാരനെപ്പോലെ ഇവിടുത്തെ സ്വന്തം ആളായി ശ്രീരാമകൃഷ്ണൻ ഉണ്ട് എന്നതാണ് നാട്ടുകാരുടെ ആശ്വാസം .
യു ഡി എഫിനെതിരെ ആഞ്ഞടിച്ച പ്രചരണ തന്ത്രം
യു ഡി എഫ് സർക്കാരിനെതിരെ പതിവിലും വിപരീതമായി ശക്തമായി കടന്നാക്രമിച്ചാണ് ശ്രീരാമകൃഷ്ണന്റെ പ്രചരണ തന്ത്രങ്ങൾ . കെ പി സി സി പ്രസിഡന്റ് തള്ളിപ്പറഞ്ഞ സർക്കാരിനെ ഒരിക്കലും അധികാരത്തിൽ വരാൻ അനുവദിക്കരുതെന്ന് ശ്രീരാമകൃഷ്ണൻ ഓർമിപ്പിക്കുന്നു . പ്രതിപക്ഷ എം എൽ എ ആയിട്ട് പോലും പൊന്നാനിയിൽ വൻ വികസനങ്ങൾ കൊണ്ട് വരാൻ കഴിഞ്ഞതായും പുതിയ സാഹചര്യത്തിൽ എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വരുമെന്നും പൊന്നാനിക്ക് ഭരണപക്ഷ എം എൽ എ ലഭിക്കുന്നതോടെ വൻ വികസനങ്ങൾ ലഭിക്കുമെന്നും സ്ഥാനാർത്ഥി പറഞ്ഞ് വെക്കുന്നു .
ജനപ്രതിനിധി എന്ന നിലയിൽ ജനങ്ങളുടെ പ്രതീക്ഷക്കൊത്തുയരാൻ കഴിഞ്ഞു എന്നതിൽ സംതൃപ്തിയുണ്ടെന്ന് ശ്രീരാമകൃഷ്ണൻ അവകാശപ്പെട്ടു ..
എതിർ സ്ഥാനാർത്ഥിയായ അജയ് മോഹന്റെ സംഘ് പരിവാർ ബന്ധം തന്നെയാണ് പ്രചരണങ്ങളിൽ തീപ്പൊരിയാകുന്നത് . ഇത്തവണ എണ്ണായിരത്തിനും പതിനായിരത്തിനും ഇടയിൽ ഭൂരിപക്ഷം ഉണ്ടാകുമെന്നാണ് ഇടത് ക്യാമ്പുകളുടെ വിശ്വാസം . ഇത് കേവലം ആത്മവിശ്വാസം മാത്രമല്ല ; യാഥാർത്ഥ്യമാകുന്ന കാര്യമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു . 
യു ഡി എഫിലെ അനൈക്യവും ശ്രീരാമകൃഷ്ണന്റെ ക്ലിൻ ഇമേജുമാണ് ഇടത് ക്യാമ്പുകളിൽ ആത്മവിശ്വാസം വർധിപ്പിക്കുന്നത് . എങ്കിലും വെൽഫെയർ പാർട്ടിയും ,പി ഡി പി യും സ്വന്തം സ്ഥാനാർത്ഥിയെ നിർത്തിയതിലൂടെ ഉണ്ടാകുന്ന വോട്ട് ചോർച്ച ഇടതിനെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട് .
യു ഡി എഫ് സംവിധാനം മണ്ഡലത്തിൽ ഇനിയും ശക്തിപ്പെടാത്തതും താഴേത്തട്ടിൽ പ്രചരണം നടത്താൻ യു ഡി എഫിന് കഴിയാതെ പോകുന്നതും ഇടത് സ്ഥാനാർത്ഥിക്ക് ഗുണമാണ് ഉണ്ടാക്കുകയെന്ന് ശ്രീരാമകൃഷ്ണൻ പറയുന്നു ..

തയ്യാറാക്കിയത് .......

Faqrudheen Panthavoor.....
..

Drop your opinion here !