റിപ്പോർട്ട് : ഫക്രുദീൻ പന്താവൂർ
രണ്ടുമാസം നീണ്ട പ്രചാരണ കോലാഹലങ്ങൾക്ക് തിരശീല വീഴാൻ ഇനി മണിക്കൂറുകൾ മാത്രം.ജനമനസ് കീഴടക്കാനുള്ള അവസാന പോരാട്ടത്തിലാണ് മുന്നണികൾ.സർവപ്രവർത്തകരേയും കളത്തിലിറക്കിയുള്ള റോഡ്ഷോകളാണ് അവസാന ലാപ്പിനെ നിറമുള്ളതാക്കുന്നത്.ദേശീയ നേതാക്കളെ കളത്തിലിറക്കി രണ്ട് മുന്നണികളും അങ്കം കൊഴുപ്പിക്കുന്നു.
.
നാടാകെ ഇളക്കിമറിച്ച് അതിശക്തമായ പ്രചാരത്തിലാണ് രണ്ട് മുന്നണികളും.
പൊന്നാനി മണ്ഡലം തിരിച്ചുപിടിക്കാൻ പതിനെട്ടടവും പയറ്റുന്ന യു ഡി എഫും ,ഹാട്രിക്ക് ആവർത്തിക്കാൻ ശ്രമിക്കുന്ന എൽ ഡി എഫിന്റെയും പതിവു തിരഞ്ഞെടുപ്പുകൾക്ക് അപ്പുറം ചെറുപാർട്ടികൾകൂടി കളം നിറയുന്ന കാഴ്ചയാണ് പ്രചാരണ വേദികളിൽ കാണുന്നത് .
പൊന്നാനി മണ്ഡലം തിരിച്ചുപിടിക്കാൻ പതിനെട്ടടവും പയറ്റുന്ന യു ഡി എഫും ,ഹാട്രിക്ക് ആവർത്തിക്കാൻ ശ്രമിക്കുന്ന എൽ ഡി എഫിന്റെയും പതിവു തിരഞ്ഞെടുപ്പുകൾക്ക് അപ്പുറം ചെറുപാർട്ടികൾകൂടി കളം നിറയുന്ന കാഴ്ചയാണ് പ്രചാരണ വേദികളിൽ കാണുന്നത് .

.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ആഞ്ഞടിക്കുന്ന വി എസാണ് ഇടതു പ്രചാരണത്തിന്റെ കുന്തമുന. പ്രകാശ് കാരാട്ട് മുതലുള്ള മുതിർന്ന നേതാക്കളാണ് ഇടത് സ്ഥാനാർത്ഥി പി ശ്രീരാമകൃഷ്ണന് വേണ്ടി പ്രചരണത്തിനെത്തിയത് .
ആദ്യഘട്ടത്തിലെ വികസനവും അഴിമതിയും മാറി സ്തീസുരക്ഷയും വോട്ടുമറിക്കലുമായി അവസാനറൗണ്ടിലെ ചർച്ച.ആളെയിറക്കിയുള്ള പ്രചാരണത്തിനപ്പുറത്ത് നവമാധ്യങ്ങളിലും പോർമുഖം തുറന്ന് മുന്നണികൾ കടന്നാക്രമിക്കുന്നു.
ആദ്യഘട്ടത്തിലെ വികസനവും അഴിമതിയും മാറി സ്തീസുരക്ഷയും വോട്ടുമറിക്കലുമായി അവസാനറൗണ്ടിലെ ചർച്ച.ആളെയിറക്കിയുള്ള പ്രചാരണത്തിനപ്പുറത്ത് നവമാധ്യങ്ങളിലും പോർമുഖം തുറന്ന് മുന്നണികൾ കടന്നാക്രമിക്കുന്നു.
അടിയൊഴുക്കിന് സാധ്യതയുള്ള ഈ അവസാന മണിക്കൂറുകളാണ് കേരളരാഷ്ട്രീയത്തിന്റെ വിധി നിർണ്ണയിക്കുക .കഴിഞ്ഞ തവണത്തേതിൽ നിന്ന് ഭിന്നമായി പ്രവചനാതീതമായ മത്സരമാണ് പൊന്നാനി മണ്ഡലത്തിൽ . പൊന്നാനി നഗരസഭയിൽ സി പി ഐ - സി പി എം ഭിന്നത ഇടതിന്റെ കെട്ടുറപ്പിനെ കാര്യമായി ബാധിക്കുന്നുണ്ട് .സി പി ഐ രഹസ്യമായി യു ഡി എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് പിടിക്കുന്നതായി സി പി എം ആരോപിക്കുന്നു .
കഴിഞ്ഞ തവണത്തേതിൽ നിന്ന് ഭിന്നമായി ജമാഅത്തെ ഇസ്ലാമിയുടെയും പി ഡി പി യുടെ പിന്തുണയില്ലെങ്കിലും മികച്ച വിജയം നേടാനാകുമെന്ന് തന്നെയാണ് ഇടത് കണക്ക് കൂട്ടൽ . ഇടത് സ്ഥാനാർത്ഥിയുടെ രാഷ്ട്രീയത്തിനതീതമായ പൊതുസമ്മിതിയാണ് ഈ പ്രതീക്ഷക്ക് കാരണം .
യു ഡി എഫ് സ്ഥാനാർത്ഥിയുടെ പ്രചരണത്തിന് മുഖ്യമന്ത്രി ,വി എം സുധീരൻ ,കുഞ്ഞാലിക്കുട്ടി എന്നിവർ എത്തിയിരുന്നു. .ഗ്രൂപ്പ് വഴക്കുകൾ ഒഴിവാക്കി ചരിത്രത്തിലില്ലാത്ത കെട്ടുറപ്പാണ് കോൺഗ്രസ് ഇത്തവണ കാണിക്കുന്നത്.
1350 കോടിരൂപയുടെ വികസനങ്ങൾ നടപ്പിലാക്കിയെന്നാണ് ഇടത് സ്ഥാനാർത്ഥിയുടെ അവകാശവാദം . എന്നാൽ ഇതിന്റെ പൊള്ളത്തരങ്ങൾ തുറന്ന് കാണിച്ചുള്ള പ്രചരണമാണ് യു ഡി എഫ് നടത്തുന്നത് .