, കണ്ണിലുടക്കാൻ കണ്ണായ വാക്കുകൾ .. തിരഞ്ഞെടുപ്പ് പോസ്റ്ററുകളിൽ പുതുമയുടെ മാറ്റം അലയടിക്കുന്നു
കണ്ണിലുടക്കാൻ കണ്ണായ വാക്കുകൾ .. തിരഞ്ഞെടുപ്പ് പോസ്റ്ററുകളിൽ പുതുമയുടെ മാറ്റം അലയടിക്കുന്നു


റിപ്പോർട്ട്‌ : ഫക്രുദീൻ പന്താവൂർ 
മുത്തേ പൊന്നേ .. കണ്ണേ കരളേ എന്നൊക്കെ തൊണ്ടകീറി മുദ്രാവാക്യം വിളിച്ചാൽ മാത്രം പോരാ സ്ഥാനാർത്ഥികൾക്കായി വഴിനീളെ നിറയുന്ന പോസ്റ്ററുകളിലും ഫ്ളക്സുകളിലും കൂടിവേണം കണ്ടാൽ കണ്ണുടക്കുന്ന വിശേഷണങ്ങൾ
വോട്ടർമാരുടെ മനസ്സ് കീഴടക്കാൻ കാച്ചിക്കുറുക്കിയ വാചകങ്ങൾ തേടിപ്പിടിക്കുകയാണ് എല്ലാ മുന്നണികളും . പരസ്യങ്ങളിലേതുപോലെ ഒന്നോ രണ്ടോ വാക്യങ്ങളിൽ തങ്ങൾക്ക് പറയാനുള്ളതല്ലാം ഒതുക്കുകയാണ് ഇത്തവണത്തെ ട്രെൻഡ് .
" എൽ ഡി എഫ് വരും എല്ലാം ശരിയാകും " എന്ന് എൽ ഡി എഫും "വളരണം ഈ നാട് തുടരണം ഈ ഭരണം " എന്ന് യു ഡി എഫും പറയുമ്പോൾ " വഴിമുട്ടിയ കേരളം വഴി കാട്ടാൻ ബി ജെ പി " എന്ന മുദ്രാവാക്യവുമായാണ് ബി ജെ പി രംഗത്ത് വന്നിരിക്കുന്നത് .
ഓരോ മണ്ഡലത്തിലെ സ്ഥാനാർത്ഥിക്കുമുണ്ട് സ്വന്തമായൊരു പ്രചരണവാക്യം . ആദർശധീരന്മാരും വോട്ടർമാരുടെ പ്രിയപ്പെട്ട ചങ്ങാതിയും വികസനനായകനുമൊക്കെയായി സ്ഥാനാർത്ഥികൾ ഫ്ളക്സുകളിലും സമൂഹമാധ്യമങ്ങളിലും നിറയുന്നു .
നമ്മുടെ നാട്ടുകാരന് ഒരു വോട്ട് പൊന്നാനിയിലെ യു ഡി എഫ് സ്ഥാനാർത്ഥി അജയ് മോഹന്റെ ഫ്ളക്സുകളിൽ നിറഞ്ഞ് നിൽക്കുന്നത് .പൊന്നാനിയുടെ അമരക്കാരൻ .. നന്മയുടെ നക്ഷത്രം തുടങ്ങിയ വിശേഷണങ്ങളും കാണാം .
" വികസനം വിക്കിലല്ല പ്രവർത്തിയിലാണ് " ഇടത് സ്ഥാനാർത്ഥി പി ശ്രീരാമകൃഷ്ണന്റെ ഫ്ളക്സ് ബോർഡിൽ നിറഞ്ഞ് നിൽക്കുന്നത് .പൊന്നാനിയുടെ മുത്ത് .. മലബാറിന്റെ മക്കയിലെ വികസനപ്പോളാരി വിശേഷണങ്ങൾ ഇനിയുമുണ്ട്

Drop your opinion here !